About Me

एकता परिषद भू अधिकार के लिए राष्ट्रीय स्तर पर अहिंसात्मक जन आंदोलन है. लोगों की आवाज सुनी जाए इसके लिए एक बड़े पैमाने की राष्ट्री अभियान की नींव रखी गयी थी, जिसे जनादेश 2007 कहा गया, जिसके माध्यम से 25 हजार लोगों ने राष्ट्रीय राजधानी तक पहुंच कर अपनी आवाज बुलंद की.

Monday 19 September 2011

ഭൂമിക്കുവേണ്ടി ഡല്‍ഹിയിലേക്ക്‌ ലക്ഷം പേരുടെ പ്രകടനം: Mangalam Daily- 20/09/2011

ന്യൂഡല്‍ഹി: ഭൂമി ആവശ്യപ്പെട്ട്‌ ഒരു ലക്ഷത്തില്‍പരം ദളിതരും ആദിവാസികളും ഡല്‍ഹിയിലേക്കു പ്രകടനം നടത്താന്‍ തയാറെടുക്കുന്നു. അണ്ണാ ഹസാരെയുടെ സമരത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പാണ്‌ കേന്ദ്ര സര്‍ക്കാരിനു വീണ്ടും തലവേദന സൃഷ്‌ടിച്ചുകൊണ്ടു പിന്നാക്ക വിഭാഗങ്ങളുടെ സമരമെത്തുന്നത്‌. കന്യാകുമാരിയില്‍ നിന്ന്‌ ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന യാത്രയ്‌ക്കൊടുവില്‍ ഡല്‍ഹിയിലേക്കെത്തുന്ന മാര്‍ച്ചിനു ഹസാരെയുടെ പിന്തുണയുമുണ്ട്‌.
ഉത്തരേന്ത്യയിലെ ആദിവാസി മേഖലയില്‍ വിശാല വേരോട്ടമുള്ള ഏക്‌താ പരിഷത്ത്‌ എന്ന സംഘടനയാണ്‌ ലക്ഷം പേരെ അണിനിരത്തി ഭൂസമരത്തിന്റെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുന്നത്‌. മലയാളിയായ പി.വി. രാജഗോപാലാണ്‌ ഏക്‌താ പരിഷത്തിനു നേതൃത്വം നല്‍കുന്നത്‌.
നാലു വര്‍ഷം മുമ്പ്‌ ഏക്‌താ പരിഷത്ത്‌ കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ചു നടത്തിയ കാല്‍നടയാത്രയെ തുടര്‍ന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഭൂപരിഷ്‌കരണ സമിതിക്കു രൂപം നല്‍കിയത്‌. 2007ല്‍ ഏക്‌താ പരിഷത്തിന്റെ നേതൃത്വത്തില്‍ കാല്‍ ലക്ഷം പേര്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിന്നു ഡല്‍ഹിയിലേക്കു പ്രകടനം നടത്തിയിരുന്നു. ഭൂമി ആവശ്യപ്പെട്ടുകൊണ്ട്‌ ഇവര്‍ രാംലീലാ മൈതാനത്തു സമ്മേളിച്ചതിനു വന്‍ പ്രചാരമാണു കിട്ടിയത്‌. വിദേശ മാധ്യമങ്ങളില്‍ വരെ വാര്‍ത്തകള്‍ വന്നതോടെ പ്രധാനമന്ത്രി ഇടപെട്ട്‌ ദേശീയ ഭൂപരിഷ്‌കരണ സമിതിക്കു രൂപം നല്‍കുകയായിരുന്നു. എന്നാല്‍ ഏക്‌താ പരിഷത്ത്‌ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സമിതിയുടെ പ്രവര്‍ത്തനം കടലാസിലൊതുങ്ങി. ഈ സാഹചര്യത്തില്‍ ഒരു ലക്ഷം പേരെ അണിനിരത്തി സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കുകയാണു സംഘടനയുടെ ലക്ഷ്യം.
ഒക്‌ടോബര്‍ രണ്ടിനു കന്യാകുമാരിയില്‍നിന്നു തുടങ്ങുന്ന മാര്‍ച്ച്‌ രാജ്യത്തെ 350 ജില്ലകളിലുള്ള ഭൂസമരവേദികളിലൂടെ കടന്ന്‌ 2012 ഒക്‌ടോബര്‍ 12ന്‌ ഗ്വാളിയോറില്‍ എത്തും.
അവിടെനിന്നു കാല്‍നടയായി 35 ദിവസം കൊണ്ട്‌ ഡല്‍ഹിയില്‍ എത്തുന്ന തരത്തിലാണു പ്രകടനം നിശ്‌ചയിച്ചിരിക്കുന്നത്‌. ഖനനം, വ്യവസായവത്‌കരണം, മറ്റു വികസന പദ്ധതികള്‍ എന്നിവയ്‌ക്കുവേണ്ടി കൃഷിഭൂമിയും ആദിവാസി/ദളിതരുടെ ഭൂമിയും സര്‍ക്കാര്‍ പിടിച്ചെടുക്കുന്നതിന്‌ അറുതി വരുത്തുകയാണു മാര്‍ച്ചിന്റെ ലക്ഷ്യമെന്നു പി.വി. രാജഗോപാല്‍ പറഞ്ഞു.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്‌ ഏക്‌താ പരിഷത്ത്‌ പിന്തുണയും സഹായവും നല്‍കിയിരുന്നു. ഒരു ലക്ഷത്തിലധികം പേര്‍ രാംലീലയില്‍ എത്തുന്നതോടെ ഹസാരെ ഉയര്‍ത്തിയതിനേക്കാള്‍ കടുത്ത വെല്ലുവിളിയാകും കേന്ദ്ര സര്‍ക്കാരിനു നേരിടേണ്ടിവരിക.
-കെ.എന്‍. അശോക്‌

No comments:

Post a Comment